ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള കൂടുതൽ പഠന വിഭവങ്ങൾക്ക് / അന്ധവിദ്യാർത്ഥികൾക്കായി സൗജന്യ ഓഡിയോ ക്ലാസുകൾ.. - whatsapp to +91 9809435750

Sunday

നാളറിവ്

ജൂൺ

 ജൂൺ 5 ലോക പരിസ്ഥിതി ദിനം

 ജൂൺ 6 ഉള്ളൂർ ജന്മദിനം
 ജൂൺ 8 സമുദ്ര ദിനം
 ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനം
 ജൂൺ 14 ലോക രക്തദാന ദിനം
 ജൂൺ 19 വായനാദിനം
 ജൂൺ 20 അഭയാർത്ഥി ദിനം
 ജൂൺ 21 ലോക യോഗ ദിനം?, സംഗീത ദിനം
 ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനം


ജൂലൈ

ജൂലൈ 1 ഡോക്ടേഴ്സ് ദിനം
 ജൂലൈ 5 ബഷീർ ചരമദിനം
 ജൂലൈ 11 ലോക ജനസംഖ്യാദിനം
 ജൂലൈ 18 നെൽസൺ മണ്ടേല ദിനം
 ജൂലൈ 21 ചാന്ദ്രദിനം
 ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനം
 ജൂലൈ 30 ലോക സൗഹൃദ ദിനം


 ആഗസ്റ്റ് 


 ആഗസ്റ്റ് 6 ഹിരോഷിമാ ദിനം
 ആഗസ്റ്റ് 9 നാഗസാക്കി ദിനം
                   ക്വിറ്റ് ഇന്ത്യ ദിനം
 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം
 ആഗസ്റ്റ് 17 ചിങ്ങം 1 കർഷക ദിനം
 ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനം
 ആഗസ്റ്റ് 28 അയ്യങ്കാളി ദിനം
 ആഗസ്റ്റ് 29 ദേശീയ കായിക ദിനം


 സെപ്റ്റംബർ


 സെപ്തംബർ 5 ദേശീയ അധ്യാപക ദിനം5
 സെപ്റ്റംബർ 8 ലോക സാക്ഷരതാ ദിനം
 സെപ്റ്റംബർ 15 ജനാധിപത്യ ദിനം
 സെപ്റ്റംബർ 16 ഓസോൺ ദിനം
 സെപ്റ്റംബർ 21 അൽഷിമേഴ്സ് ദിനം
 സെപ്റ്റംബർ 27 ലോക വിനോദ സഞ്ചാര ദിനം

 ഒൿടോബർ


 ഒക്ടോബർ 1 ലോക വൃദ്ധ ദിനം

 ഒക്ടോബർ 2 ഗാന്ധിജയന്തി അന്താരാഷ്ട്ര അഹിംസാ ദിനം
 ഒക്ടോബർ 9 ലോക തപാൽ ദിനം
 ഒക്ടോബർ 16 വള്ളത്തോൾ ജന്മദിനം ഭക്ഷ്യദിനം
 ഒക്ടോബർ 24 ഐക്യരാഷ്ട്ര സഭ ദിനം

 നവംബർ

 നവംബർ 1  നവംബർ ഒന്ന്

 നവംബർ 11 വിദ്യാഭ്യാസ ദിനം
 നവംബർ 12 പക്ഷി നിരീക്ഷണ ദിനം
 നവംബർ 14 ശിശുദിനം
 നവംബർ 29 ഫലസ്തീൻ ഐക്യദാർഢ്യ ദിനം

 ഡിസംബർ



 ഡിസംബർ 1 ലോക എയ്ഡ്സ് ദിനം

 ഡിസംബർ 3 ലോക ഭിന്നശേഷി ദിനം
 ഡിസംബർ 9 ലോക അഴിമതി വിരുദ്ധ ദിനം
 ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനം
 ഡിസംബർ 24 ഉപഭോകൃത ദിനം

 ജനുവരി

 ജനുവരി 9 ദേശീയ പ്രവാസി ദിനം

 ജനുവരി 19 ബഷീർ ജന്മദിനം
 ജനുവരി 24 ദേശീയ ബാലികാ ദിനം
 ജനുവരി 26 റിപ്പബ്ലിക് ദിനം
 ജനുവരി 30 രക്തസാക്ഷി ദിനം

 ഫെബ്രുവരി


 ഫെബ്രുവരി 2   ലോക തണ്ണീർത്തട ദിനം
 ഫെബ്രുവരി 4   ലോക അർബുദ ദിനം
 ഫെബ്രുവരി 13 ലോക റേഡിയോ ദിനം
 ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷാ ദിനം
 ഫെബ്രുവരി 22 ലോക സ്കൗട്ട് ദിനം
 ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനം


 മാർച്ച്


 മാർച്ച്   3 വന്യജീവി ദിനം
 മാർച്ച്   4 ദേശീയ സുരക്ഷാദിനം
 മാർച്ച്   8 വനിതാ ദിനം
 മാർച്ച് 21 ലോക വന ദിനം
 മാർച്ച് 22 ലോക ജലദിനം
 മാർച്ച് 23 ലോക കാലാവസ്ഥാ ദിനം
 മാർച്ച് 24 ലോക ക്ഷയരോഗ ദിനം
 മാർച്ച് 27 ലോക നാടകദിനം

Wednesday

ജീവിത പ്രതിസന്ധികൾക്ക് മുന്നിൽ തളർന്നു പോവരുതെന്ന് പഠിച്ചവരാണല്ലോ നാം ?

 കിടപ്പിലായ പാലിയേറ്റിവ് അംഗങ്ങൾ ഉണ്ടാക്കുന്ന തികച്ചും പ്രകൃതി സൗഹൃദപരമായ വിത്ത് പേനകൾക്ക്  ബന്ധപെടാം.. 9809435750


രായുസ്സ്  മുഴുവൻ സീലിംഗ് ഫാൻ മാത്രം കണ്ട് കിടക്കേണ്ടി വരുന്നവരെ  കുറിച് ഒരിക്കലെങ്കിലും ഓർത്തുനോക്കിയിട്ടുണ്ടോ .. .. .. .. . . . ? 
6 വർഷങ്ങൾക്ക് മുൻപ് ഫാറൂഖ് കോളേജ്‌ 'സ്പർശം' പാലിയേറ്റിവ്  സംഗമത്തിൽ വെച്ചാണ് അസ്ലാംക്കയെ പരിചയപ്പെടുന്നത്
. ജീവിതത്തെ നിറഞ്ഞ  ചിരി കൊണ്ട് തോൽപ്പിക്കുകയാണ് ഈ കുഞ്ഞു  മനുഷ്യൻ❤️
കൗമാരം ചിറകുവിടർത്തുന്ന പതിമൂന്നാം വയസ്സിൽ ശരീരം തളർന്നുവെങ്കിലും ഈ മനസ്സ് ഒരിക്കലും തോൽക്കുകയില്ല .ദൈവത്തോടൊട്ട് പരാതികളുമില്ല.!!നോമ്പിനിടക്കും തന്റെ seed pen ബിസിനസുമായി കക്ഷി തിരക്കിലാണ്. എന്തിനും ഏതിനും വിധിയെ പഴിക്കുന്ന നമുക്കൊക്കെ വലിയ പാഠമാണ് വാഴയൂരുകാരനായ ഈ 'വലിയ' മനുഷ്യൻ! കഴിഞ്ഞ വര്ഷം കൊട്ടുക്കര സ്കൂളിൽ വരാനായതും X.D കാരുടെ സ്നേഹവുമൊക്കെ മൂപ്പരുടെ മനസിലുണ്ട് . വിത്ത് പേനകൾക്കും സ്കൂൾ/മറ്റു പരിപാടികളിൽ  പ്രദര്ശിപ്പിക്കുവാനും ബന്ധപ്പെടാം...#beautifulsouls 

Tuesday

"അക്ഷരമഴ പെയ്തൊഴിയുമ്പോൾ
അന്ധകാരം പടർന്നുകേറും
അതിനുമുൻപ്
വിളക്കാകാം നമുക്ക്
വിനയത്തിന്റെ
വിജ്ഞാനത്തിന്റ
ഹൃദ്യമായ വിളക്ക്"

ഏവർക്കും നിറനന്മകളുടെ പുതുവത്സരാശംസകൾ... 

Wednesday

അര്ഥവത്താകട്ടെ അവധിക്കാലങ്ങൾ


കുട്ട്യോളെ......................................😊

"Medicine, law, business, engineering, these are noble pursuits and necessary to sustain life. But poetry, beauty, romance, love, these are what we stay alive for."
                {Dead poet society}

സമയത്തിന്റെ കലയാണ് ജീവിതം. നേരത്ത് എത്താൻ, നേരത്തെ എത്താൻ, നേരത്തോട് നേരം എല്ലാം ചെയ്തു തീർക്കാനുള്ള ഓട്ടത്തിലാണ് നാം. ഇതിനിടക്ക് ജീവിതത്തിന്റെ അർത്ഥവും സൗന്ദര്യവും ആസ്വദിക്കാൻ മാത്രം നമുക്ക് നേരമില്ലാതെ പോകുന്നു

Seize the day. Because, believe it or not, each and every one of us in this room is one day going to stop breathing, turn cold and die.

നാളേക്ക്, നാളേക്ക് എന്ന് നീട്ടിവച്ചു നാം ജീവിക്കാതെ പോയ ഇന്നുകളിലൂടെയും ഇന്നലെകളിലൂടെയും ജീവിതം ചോർന്നുപോകുകയാണ്ചിരിക്കാനും ചിന്തിക്കാനും ഒന്നിച്ചിരിക്കാനും ഇത്തിരി നേരം അവധികാലങ്ങൾ ബാക്കിയാക്കട്ടെ...

നന്മകൾ.. :)

Thursday

പ്രിയപ്പെട്ട കുട്ടികളെ...

             
          ദിവസങ്ങളായി കാത്തിരുന്ന എസ് എസ് എൽ സി പരീക്ഷ ഇന്ന്  തുടങ്ങുകയാണല്ലോ? എല്ലാവരും കുറെ ദിവസങ്ങളായി മികച്ച വിജയം നേടുന്നതിനുള്ള കഠിന പരിശ്രമത്തിലായിരുന്നു എന്നറിയാം. നിങ്ങളുടെ കഠിനാധ്വാനത്തിനുള്ള വിജയം നിങ്ങൾക്കുണ്ടാവും...

നിങ്ങളെ സ്നേഹിക്കുന്ന മാതാപിതാക്കളുടെയും അധ്യാപകരുടെയും എല്ലാവരുടെയും പ്രാർത്ഥന നിങ്ങൾക്കുണ്ടാവും.





ഹാൾടിക്കറ്റ്, പേന, ബോക്സ്‌, സ്കെയിൽ, പെൻസിൽ, റബർ തുടങ്ങി പരീക്ഷക്ക് പുറപ്പെടുന്നതിനുമുന്പ് പരീക്ഷക്ക് വേണ്ടതെല്ലാം തന്നെ  എടുത്തിട്ടുണ്ടെന്നു ഉറപ്പ് വരുത്തുക
@ നന്നായി പ്രാർത്ഥിക്കുക
@പരീക്ഷയെ ആത്മവിശ്വാസത്തോടെ സമീപിക്കുക
@കൃത്യസമയത്തിനു മുൻപായി പരീക്ഷ ഹാളിൽ എത്തുക
@ക്യുസ്റ്റ്യൻ പേപ്പർ വാങ്ങുമ്പോഴും ആൻസർ ഷീറ്റ് കൊടുക്കുമ്പോഴും എണീറ്റുനിന്നു നിന്ന് വിനയത്തോടെ വാങ്ങുകയും കൊടുക്കുകയും ചെയ്യുക
@ മെയിൻ ഷീറ്റ് വൃത്തിയായി വെട്ടുകൾ വരാതെ എല്ലാ കോളവും പൂരിപ്പിക്കുക (രജിസ്റ്റർ നമ്പർ, തിയ്യതി, വിഷയം, ആകെ അധികം വാങ്ങിയ ഷീറ്റ് മുതലായവ )
@ശാന്തമായ മനസോടെ പരീക്ഷ എഴുതുക @ ആദ്യത്തെ 15 മിനിറ്റ് ചോദ്യങ്ങൾ എല്ലാം ശാന്തമായി വായിച്ചു നോക്കുക
@മുഴുവൻ സമയവും പരീക്ഷ ഹാളിൽ ഇരിക്കുക
@എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
@ ഉത്തരമറിയാത്തവയാണെങ്കിലും ഒരു ചോദ്യവും അറ്റൻഡ് ചെയ്യാതെ പോവരുത്
@പരീക്ഷ ഹാളിൽ മാന്യമായി പെരുമാറുക
@എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതിയിട്ടും ബാക്കി സമയമുണ്ടെങ്കിൽ എഴുതിയ ഉത്തരങ്ങൾ ഒരിക്കൽകൂടി വായിച്ചുനോക്കിയിട്ടേ പരീക്ഷ ഹാളിൽ നിന്ന് പുറത്തേക്കു പോകാവൂ....

എല്ലാവർക്കും വിജയം കരസ്ഥമാക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ...


http://basipulikkal.blogspot.com

Tuesday

പാഠപുസത്ക പരിഷ്കരണം ഭാഗികം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ നിലവിലുള്ള 41 പാഠപുസ്‌തകങ്ങളിൽ അടുത്ത അദ്ധ്യയന വർഷം മുതൽ മാറ്റം വേണമെന്ന ഉന്നതതല സമിതിയുടെ ശുപാർശ മന്ത്രി സി. രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന സ്‌കൂൾ കരിക്കുലം കമ്മിറ്റി യോഗം അംഗീകരിച്ചു. 1, 5, 9, 10 ക്ലാസുകളിലെ ചില പാഠഭാഗങ്ങൾ മാറ്റി പുതിയവ ഉൾപ്പെടുത്തും. 9,10 ക്ലാസുകളിലെ ഭാഷാ, ശാസ്ത്ര, സാമൂഹ്യശാസ്ത്ര പാഠപുസ്‌തകങ്ങളിലാണ് പ്രധാന മാറ്റം.

സ്‌കൂളുകളിലെ അദ്ധ്യയന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മാറ്റം. പ്രൈമറി മുതൽ ഹയർ സെക്കൻ‌ഡറി തലത്തിൽ വരെ 2013 മുതൽ നിലവിലുള്ള പാഠ്യപദ്ധതി സമഗ്രവും ശാസ്‌ത്രീയവുമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി രവീന്ദ്രനാഥ് യോഗത്തിൽ അറിയിച്ചു. പാഠപുസ്തകങ്ങളിലെ മാറ്റങ്ങൾ സംബന്ധിച്ച സമിതിയുടെ ശുപാർശകൾ നേരത്തേ കരിക്കുലം സബ് കമ്മിറ്റിയും ശരി വച്ചിരുന്നു.

കരിക്കുലം കമ്മിറ്റി യോഗത്തിൽ കവയിത്രി സുഗതകുമാരി, കവി പ്രൊഫ. മധുസൂദനൻ നായർ, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, ഡയറക്ടർ കെ.വി. മോഹൻ കുമാർ, ഹയർസെക്കൻഡറി അഡിഷണൽ ഡയറക്‌ടർ പി.പി. പ്രകാശൻ, അദ്ധ്യാപക സംഘടനാ നേതാക്കളായ കെ.സി. ഹരികൃഷ്ണൻ, പി. ഹരിഗോവിന്ദൻ, എൻ. ശ്രീകുമാർ, സി.പി. ചെറിയ മുഹമ്മദ് തുടങ്ങിയവ‌ർ പങ്കെടുത്തു.

പ്രധാന മാറ്റങ്ങൾ ഇങ്ങനെ

 ഒമ്പതാം ക്ലാസിലെ മലയാളം കേരള പാഠാവലിയിൽ ജോസഫ് മുണ്ടശേരിയുടെ 'സൗന്ദര്യം" എന്ന പാഠം മാറ്റും. പകരം എം.പി. പോളിന്റെ ‘പ്രകൃതി സൗന്ദര്യം, കലാ സൗന്ദര്യം" ഉൾപ്പെടുത്തും.

 ഹെർമൻ ഹസെയുടെ ‘കടത്തുകാരൻ" എന്ന പാഠഭാഗം മാറ്റും. വൈക്കം മുഹമ്മദ് ബഷീർ ഗാന്ധിജിയെ കണ്ടതുമായി ബന്ധപ്പെട്ട ‘അമ്മ" ഉൾപ്പെടുത്തും.

 പ്രൊഫ. എം.എൻ. വിജയന്റെ കവിതയുടെ ‘മൃത്യുഞ്ജയം" ഒഴിവാക്കി പകരം അദ്ദേഹത്തിന്റെ തന്നെ ‘ആർഭാട"ത്തിൽ നിന്ന് ലാളിത്യത്തിലേക്ക്" എന്ന ഭാഗം ഉൾപ്പെടുത്തും.

 കുട്ടികൾക്ക് ഗ്രഹിക്കാൻ ബുദ്ധിമുട്ടായതിനാൽ മലയാളം അടിസ്ഥാന പാഠാവലിയിലെ ‘ഒറ്റയ്‌ക്ക് പൂത്തൊരു വാക" എന്ന ആഷാ മേനോന്റെ പാഠഭാഗം ഒഴിവാക്കും. പകരം പാഠഭാഗമില്ല

 സി.പി. ശ്രീധരന്റെ ‘സാഹിത്യശില്പിയായ" നെഹ്റു ഒഴിവാക്കി ജവഹർലാൽ നെഹ്റുവിന്റെ ‘ഇന്ത്യയെ കണ്ടെത്താൻ" എന്ന പുസ്‌തകത്തിലെ ഭാഗം ഉൾപ്പെടുത്തും.

 പത്താം ക്ലാസിലെ കേരള പാഠാവലിയിൽ എൻ.വി. കൃഷ്ണവാര്യരുടെ ‘കാളിദാസൻ" ഒഴിവാക്കി എ.ആർ. രാജരാജവർമ്മയുടെ ‘മലയാള ശാകുന്തളത്തിലെ" ഏഴാം അംഗം ഉൾപ്പെടുത്തും.

 എം.പി. പോളിന്റെ ‘കാവ്യകലയും ചിത്രകലയും" എന്ന പാഠഭാഗം ഒഴിവാക്കും.

 ഒമ്പത്, പത്ത് ക്ലാസുകളിലെ സാമൂഹിക ശാസ്‌ത്രത്തിലെ ജോഗ്രഫി പുസ്‌തകങ്ങളിൽ മാറ്റമില്ല. പകരം ചരിത്ര പുസ്‌തകങ്ങളിൽ കുട്ടികളുടെ പഠനനേട്ടം കൂടിയുൾപ്പെടുത്തുന്നതിനുള്ള കോളങ്ങൾ ഒഴിവാക്കും. കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയായ കെ.പി.എസ്.ടിയുടെ എതിർപ്പ് തള്ളിയാണ് തീരുമാനം.

ഒൻപതാം ക്ലാസിലെ ബയോളജിയിൽ ഒരു അദ്ധ്യായം ഒഴിവാക്കും.

ഒൻപത്, പത്ത് ക്ലാസുകളിലെ ഗണിതപാഠപുസ്‌തകങ്ങളിൽ ഭാഷ കൂടുതൽ ലളിതമാക്കും.

Thursday

യുദ്ധത്തിന്റെ പരിണാമം




നൂറ്റാണ്ടുകൾക്കു മുൻപ് രചിക്കപ്പെട്ട മഹാഭാരത കഥയേ പുതിയ കാലത്തു പുതിയ അർത്ഥത്തിൽ വായിച്ചെടുത്ത കൃതിയാണ് കുട്ടികൃഷ്‌ണമാരാരുടെ ഭാരത പര്യടനം . വ്യാസവിരജിതമായ  മഹാഭാരതരത്തിലെ മൗനങ്ങളെയും സന്ദര്ഭങ്ങളെയും കഥാപാത്രങ്ങളെയും പുതു രീതിയിൽ അവതരിപ്പിക്കുകയാണ് മാരാർ. മനഃശാസ്ത്രപരമായും യുക്തിപരമായും മഹാഭാരത്തെ തന്നെ ഇഴകീറി പരിശോധിക്കുന്ന ഭാരതപര്യടനത്തിലെ യുദ്ധത്തിന്റെ  പരിണാമങ്ങളിലൂടെ / വികാരോഷ്മളമായ ഇതിഹാസ സന്ദർഭ വിവരണങ്ങളിലൂടെ മാരാർ യുദ്ധത്തിന്റെ ഭീതിദത്തമായ പരിണാമം വ്യക്തമാക്കുന്നു.



ചിരപരിചിതനായ 'ദുര്യോ'ധനിൽ നിന്നും സുയോധനയുള്ള മാറ്റപകർച്ച അമ്പരപ്പിക്കുന്നതാണ് . തികഞ്ഞ അഭിജാത്യത്യത്തോടെ മരണത്തിന്റെ അവസാനവേളകളിലും നിരാലംബരയ സ്ത്രീകളെ കുറിച്ച് ചിന്തിക്കുന്ന , ഏറെ അഭിമാനിയായി കൊണ്ട് , സപര്യസ്ത്യരം പുലർത്തി ധീരോദാത്തനായ വീരസ്വർഗം പ്രാപിക്കുന്ന  ദുര്യോധന കഥപാത്ര ശ്രദ്ധേയമാണ് .


ദ്രൗണി എന്ന് പേരുള്ള അശ്വത്ഥാമാവ് പകയുടെ പൈശാചികതയുടെ പ്രതിരൂപമാണ്  എല്ലാ  മനുഷ്യരിലും ഇത് കുടികൊള്ളുന്നു . പണ്ടും ഇന്നുംസംഭവിച്ചുകൊണ്ടിരിക്കുന്ന വികാരം മനുഷ്യനുള്ള കാലത്തോളം നിലനിൽക്കും അതുകൊണ്ട് കരുതിയിരിക്കുക എന്ന താക്കിതാണ് അശ്വത്ഥാമാവിനെ ചിരംജീവിയും സർവ്വവ്യാപിയുമായി കല്പിക്കുന്നതിലൂടെ മാരാർ ഉദ്ദേശിച്ചത്. വിനാശകാരിയായ  പകയേ മറികടക്കാൻ  മനുഷ്യന് കഴിയണം എന്ന സന്ദേശവും പുരാണ സന്ദർഭം നൽകുന്നുണ്ട്.

യൂദ്ധം കൊണ്ട് മനുഷ്യരെ കൊന്നൊടുക്കുകയും വിഭവങ്ങൾ നശിപ്പിച്ചും നേടുന്ന വിജയം ഒരു ദിവസം പോലും സന്തോഷത്തോടെ അനുഭവിക്കാനാവില്ലന്ന പ്രാപഞ്ചിക സത്യമാണ് . പാഠഭാഗം മുന്നോട്ട് വെക്കുന്ന സന്ദേശങ്ങളിൽ ഒന്ന്  ലോകത്ത് ഇന്നേ വരെ ഒരു യുദ്ധവും വിജയമായിരുന്നില്ല എന്നതാണ്.

യുദ്ധക്കൊതി മനുഷ്യത്വത്തിന് ചേർന്നതല്ല കടത്തമാണ്പാശാചികമാണത് . ലോകരാഷ്ട്രങ്ങൾ ഇത് മനസിലാക്കിയാലേ ഭൂമിയിൽ സമാധാനമുണ്ടാകു അല്ലെങ്കിൽ ലോകം സർവ്വ നാശത്തിലേക്ക് പതിക്കും .  സത്യാംകുരുക്ഷേത്ര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പ്രവചിക്കുകയാണ് വ്യാസൻ ചെയ്തത്‌ .

Tuesday

ജാലകം

കവിതയും  സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം....



ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ചില കുത്തി കുറിപ്പുകളുടെയും ചെറു ലോകമാണിത്.. :)

വിവിധ പേജുകളിലായിട്ടാണ് വിവരങ്ങൾ നൽകിയിരിക്കുന്നത്.

വിമർശനങ്ങൾക്കും നല്ലവാക്കുകൾക്കും സ്നേഹം മാത്രം..


Sunday

Digital Library/പുസ്തക ശേഖരം

 ഒരൊറ്റ ക്ലിക്കിൽ വായന വസന്തം തീർക്കൂന്നോ..?

ഇ ബുക്കുകളുടെ ശേഖരം ..

ഇവിടെ ക്ലിക്ക് ചെയ്യുക 






Monday

അന്യജീവനുതകി സ്വജീവിതം



വിശപ്പ് മനുഷ്യന്റെ അടിസ്ഥാന വികാരമാണ്. അന്നത്തിനുവേണ്ടിയുള്ള പോരാട്ടമാണ് അവന്റെ അതിജീവനം സാധ്യമാക്കിയത്. അപരന്റെ വേദന സ്വന്തം വേദനയായി തിരിച്ചറിഞ്ഞ്, പട്ടിണിപ്പാവങ്ങള്‍ക്ക് കഞ്ഞി വിളമ്പുന്ന നന്മയുടെ ആള്‍രൂപമായ ഒരമ്മ, ദിവസവും സുഭിക്ഷമായി ഭക്ഷണം കഴിക്കുകയും ഒരുനേരം അതില്ലാതായപ്പോള്‍ പിണങ്ങുകയും പിന്നീട് തിരിച്ചറിവുണ്ടാകുന്നതുമായ കുട്ടി. ഇവരെ കുറിച്ചുള്ള കവിതയാണ് യൂസഫലി കേച്ചേരിയുടെ 'വേദം'. 



യൂസുഫലി കേച്ചേരി.

വൈദേശികാധിപത്യവും യുദ്ധക്കെടുതികളും കേരളത്തിലെ മിക്ക ഗ്രാമങ്ങളെയും പട്ടിണിയിലാഴ്ത്തിയിരുന്ന കാലം. ഉമ്മ വിളമ്പിയ ചോറിനു മുന്‍പില്‍ കുട്ടി വെറുതെ മുഖം കറുപ്പിച്ചിരിക്കുകയാണ്. ഉപ്പേരിയും കറിയും മീനും ഒന്നുമില്ല. പപ്പടം 'വട്ട'ത്തിലാണിരിക്കുന്നത്. ചോറുവിളമ്പിയ പാത്രത്തില്‍ ചുവന്നുള്ളികൊണ്ടുള്ള കുറച്ചു ചമ്മന്തി മാത്രമേ കറിയായിട്ടുള്ളൂ... അവനു വല്ലാത്ത ദേഷ്യം തോന്നി. ഉടന്‍തന്നെ അവന്‍ പാത്രത്തിനു മുന്‍പില്‍നിന്ന് എഴുന്നേറ്റു നടന്നു. അപ്പോള്‍ വടക്കിനി മുറ്റത്ത് ഒരാള്‍ക്കൂട്ടം. പട്ടിണിപാവങ്ങളായ അയല്‍ക്കാരായിരുന്നു അവിടെ കൂടിയിരുന്നത്. അവര്‍ക്കെല്ലാം ഉമ്മ കഞ്ഞി വിളമ്പുന്നു. കിണ്ണത്തില്‍ ഒന്നോ രണ്ടോ വറ്റു മാത്രമുള്ള കഞ്ഞിവെള്ളം വിശന്നുപൊരിഞ്ഞ അവര്‍ ആര്‍ത്തിയോടെ മോന്തിക്കുടിക്കുന്നു. അച്ചനമ്മമാരും കുട്ടികളും പരസ്പരം തള്ളിമാറ്റുന്നതും കലമ്പുന്നതും അവന്‍ കണ്ടു. കുറച്ചുപേര്‍ കഞ്ഞികുടിച്ച് പിരിഞ്ഞുപോകുമ്പോള്‍ പുതുതായി ചിലര്‍ വന്നുചേരുന്നു. സ്‌നേഹത്തോടെ ഓരോരുത്തര്‍ക്കും ഉമ്മ കഞ്ഞി വിളമ്പിക്കൊടുക്കുന്നു. അതിനിടയില്‍ മകനെ ദൂരെകണ്ട് ഉമ്മ അവന്റെ അരികിലെത്തി പറഞ്ഞു: ''എനിക്ക് തിരക്കായതുകൊണ്ട് മീന്‍ കറി ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഈ കാണുന്ന പട്ടിണിക്കാര്‍ക്കെല്ലാം കഞ്ഞി വേണ്ടേ? ചമ്മന്തിയും ചോറും കഴിച്ച് ഇപ്പോള്‍ സ്‌കൂളിലേക്ക് പോവുക. നാലുമണിക്ക് നീ വരുമ്പോഴേക്കും ഞാന്‍ അയലക്കറി ഉണ്ടാക്കിവെക്കാം.'' ഇത്രയും പറഞ്ഞ് ഉമ്മ കഞ്ഞി വിളമ്പിക്കൊടുക്കാന്‍ പോയി. അതോടെ അവന്റെ മനസ്സിലെ ദേഷ്യവും വിഷമവുമെല്ലാം വെന്തെരിഞ്ഞു. ചോറുണ്ണാതെ മറ്റുള്ളവര്‍ക്ക് കഞ്ഞി വിളമ്പുന്ന ഉമ്മയെ കണ്ടപ്പോള്‍ അവനു തെറ്റു മനസ്സിലായി. അവനൊട്ടും വൈകിയില്ല. അവന്‍ തന്റെ ചോറുമായി ഉമ്മയുടെ പിന്നില്‍ പതുങ്ങിയെത്തി. ''ഉമ്മാ... എന്റെ ചോറും ഈ കഞ്ഞിവെള്ളത്തിലിട്ട് വിളമ്പിക്കൊടുക്കുക.'' എന്ന് പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ട് ഉമ്മ അവനെ മാറോട് ചേര്‍ത്തുപിടിച്ചു വിതുമ്പി. 'ഏതറിഞ്ഞാലാണോ എല്ലാമറിയുന്നത് ആ വേദം വിശപ്പാണെന്നറിഞ്ഞാല്‍, വിശന്നിരിക്കുന്നവരില്‍ ഈശ്വരനെ കാണാന്‍ നിനക്കു സാധിക്കും.' എല്ലാ ജ്ഞാനവും അടങ്ങിയിരിക്കുന്ന വേദമറിഞ്ഞാല്‍ മറ്റെല്ലാമറിഞ്ഞു എന്നാണ് പറയുന്നത്. ഉമ്മയുടെ വേദം വിശപ്പാണ്. മഹദ് ഗ്രന്ഥങ്ങളിലുള്ള അറിവിനേക്കാള്‍ പ്രധാനമാണ് മനുഷ്യന്റെ വേദനകള്‍ മനസ്സിലാക്കുന്നത് എന്നാണ് ഉമ്മയുടെ ദര്‍ശനം. അന്യന്റെ വിശപ്പറിയാതെ, അവനവന്റെ സൗഭാഗ്യങ്ങളുടെ മൂല്യങ്ങളറിയാതെ ജീവിതം പാഴാക്കുന്ന മനുഷ്യര്‍ക്കുള്ള മറുപടിയും വെളിച്ചവുമാണ് യൂസഫലി കേച്ചേരിയുടെ 'വേദം' എന്ന ഈ കവിത.
വീഡിയോ  ലിംങ്ക്.  


ജാലകം

ജാലകം

കവിതയും  സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം.... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ച...

Wikipedia

Search results